ഇടുക്കി: കൊട്ടാക്കമ്പൂരില്‍ സിപിഎം നേതാവ് ജോണ്‍ ജേക്കബ് ഭൂമി കൈയേറിയ വിവരം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്.
കുറിഞ്ഞി ഉദ്യാനമായി വിജ്ഞാപനമിറക്കിയ പ്രദേശത്തെ നൂറേക്കറോളം ഭാഗത്തെ കൈയേറ്റം ഒക്ടോബര്‍ 10നാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്. ‘പൂവണിയാത്ത കുറിഞ്ഞി ഉദ്യാനം’ എന്ന പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് കൈയേറ്റത്തെക്കുറിച്ച് വിശദീകരിച്ചത്.
ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ ഈ കൈയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അഞ്ചുനാട് വില്ലേജുകളിലെ ഭൂമി പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന, ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഡോ. ഡി. സജിത് ബാബുവിന്റെ റിപ്പോര്‍ട്ടില്‍ ഭൂമി കയ്യേറി ഗ്രാന്റീസ് കൃഷി നടത്തുന്ന ഒമ്പത് പേരുകളുണ്ട്. ഇതില്‍ രണ്ടാമത്തെ പേര് സിപിഎം നേതാവിന്റെ റോയല്‍ പ്ലാന്റേഷനാണ്.
മായോ കമ്പനി, കെ.എന്‍. പ്രസാദ്, മത്തച്ചന് എന്ന സോജന് ജോസഫ്, പള്ളത്ത്കുടി ബാബു, അടിമാലി ബാവ, മിനിയന്‍, ആലത്ത് രാജന്, ഉഷ എന്നിങ്ങനെ ഒമ്പത് കൈയേറ്റക്കാരുടെ വിവരങ്ങള്‍ സജിത് ബാബുവിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: