ഇടുക്കി: ദേവികുളം താലൂക്കില്‍ 2000-2001 ല്‍ നല്കിയ പട്ടയങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന പട്ടയരജിസ്റ്റര് കാണാനില്ലെന്ന് തഹസീര്‍ദാര്‍ രേഖാമൂലം സബ്കളക്ടറെ അറിയിച്ചു. കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ തണ്ടപ്പേര് പരിശോധനയ്ക്ക് ദേവികുളം സബ്കളക്ടര്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് പട്ടയ അപേക്ഷ സ്വീകരിക്കുന്ന നമ്പര്‍-1 രജിസ്റ്റര്‍, പട്ടയം നല്‍കിയെന്ന് രേഖപ്പെടുത്തുന്ന നമ്പര്‍-2 രജിസ്റ്റര്‍ എന്നിവ താലൂക്ക് ഓഫീസില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയത്.
2000-2001 ല്‍ ഭൂമി പതിവ് കമ്മിറ്റികള്‍ ചേര്‍ന്നതിന്റെ രേഖകളും ലഭ്യമല്ലെന്നാണ് തഹസീല്‍ദാര്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്. പട്ടയം രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ കൃത്യമായ പോലീസ് അന്വേഷണം നടത്താന്‍ റവന്യൂവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഭൂമാഫിയ സംഘം ബോധപൂര്‍വ്വം രേഖകള്‍ നശിപ്പിച്ചതാണ് എന്ന നിഗമത്തിലാണ് സബ് കളക്ടര്‍ എത്തിയിരിക്കുന്നത്.
ഇതിനാലാണ് ജോയിസ് ജോര്‍ജ് എംപിയുടെയും ബന്ധുക്കളുടെയും പട്ടയം റക്കാക്കാനുള്ള ആറ് കാരണങ്ങളില്‍ ഒന്നായി ദേവികുളം തഹസീല്‍ദാറുടെ ഉത്തരവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊട്ടാക്കമ്പൂര്‍ വില്ലേജുകളിടെ 151 തണ്ടപ്പേരുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 2000-2001 കാലത്ത് ലഭിച്ച എല്ലാ പട്ടയങ്ങളും റദ്ദാക്കേണ്ട നിലയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: