തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമരശനം നേരിടേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചന.
ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം തോമസ് ചാണ്ടിയെ അറിയിച്ചത്. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് കാര്യങ്ങള അറിയിക്കാമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു. തീരുമാനം ഉച്ചയ്ക്ക് മുമ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളെ കണ്ടില്ല.
മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇന്ന് രാവിലെ എട്ട് മണിക്കാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും, മുന്‍ മന്ത്രി എ.കെ ശശീന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ 7.15 ഓടെ തന്നെ ടി.പി പീതാംബരന് തോമസ് ചാണ്ടിയുടെ വസതിയില്‍ എത്തി ചരച്ച നടത്തിയിരുന്നു. തുടരന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയത്.
നേരത്തെ മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ദല്‍ഹി യാത്ര വെട്ടിച്ചുരുക്കി തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രി പറഞ്ഞാല്‍ രാജി എന്ന നിലപാടിലേക്ക് തോമസ് ചാണ്ടി എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: