ന്യൂദല്‍ഹി: ഗുജറാത്തിലെ ജംനഗറില്‍ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് മാധ്യമപ്രവര്‍ത്തകര്‍ ഇരയായി.
സീ ന്യൂസ് മാധ്യപ്രവര്‍ത്തകര്‍ക്കും പ്രൊഡക്ഷന്‍ സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഗെയിം ഓഫ് ഗുജറാത്ത് എന്ന ടോക്ക് ഷോ നടക്കുന്നതനിടെയാണ് ആക്രമണം.
ഹാര്‍ദിക്ക് പട്ടേലിനെതിരെ ഉയര്‍ന്ന സെക്സ് സിഡിയെ കുറിച്ച് ടോക്ക് ഷോയിലുണ്ടായ ചര്‍ച്ചയാണ് ആക്രമണത്തിന് കാരണം.
സീ ന്യൂസ് അവതാരകന് അമന് ചോപ്ര, റിപ്പോര്‍ട്ടര്‍ വിശാല്‍ പാണ്ഡെ സീ ന്യൂസിന്റെ മറ്റ് അംഗങ്ങള്‍ എന്നിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ടോക്ക് ഷോ നിര്‍ത്തി വയ്ക്കണമെന്നും പ്രവര്‍ത്തകര്‍ പിന്നീട് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: