തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ബന്ധു നിയമനം ഇ.പി ജയരാജനും ഫോണ്‍ കെണി ശശീന്ദ്രനും വില്ലനായപ്പോള്‍ ഭൂമി കൈയ്യേറ്റമാണ് തോമസ് ചാണ്ടിയെ കുടുക്കിയത്.
2016 മെയ് 25-നാണ് പിണറായി വിജയന്റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ അധികാരത്തിലേറിയത്. ഇതിനിടെ പെട്ടെന്നാണ് മന്ത്രിസഭയിലെ കരുത്തനായിരുന്ന ഇ.പി ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാര്‍ത്ത പുറത്തുവരുന്നത്. വിവാദം അവസാനിപ്പിക്കാന്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജന് ഒക്ടോബര്‍ 14-ന് രാജിവയ്കേണ്ടി വന്നു.
സ്വകാര്യ ടെലിവിഷന്‍ വിരിച്ച ഫോണ്‍ കെണിയില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് കുടുങ്ങി. ലൈംഗിക ആരോപണമായതിനാല്‍ 2016 മാര്‍ച്ച് 26ന് ശശീന്ദ്രനും രാജിവച്ചു.
ആരോപണങ്ങള്‍ വലിയ വിവാദമായതോടെ ഇ.പി ജയരാജനും ശശീന്ദ്രനും വേഗത്തില്‍ രാജിവെച്ച് മുന്നണിയുടെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിക്കാതെ കാത്തിരുന്നു. എന്നാല്‍ തോമസ് ചാണ്ടി കസേരയില്‍ നിന്നിറങ്ങാതെ നിന്നത് മുന്നണിയില്‍ പൊട്ടിത്തെറിയോളമെത്തി. കൂടാതെ ഹൈക്കോടതി വിമര്‍ശനവും ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് വിള്ളല്‍ വീഴ്ത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ കൂടി വിട്ടുനിന്നതോടെ മുന്നണിയിലും അസ്വാരസ്യങ്ങളുണ്ടായി. ഇതോടെയാണ് ചാണ്ടി രാജിക്ക് വഴങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: