പാറശ്ശാല: കെഎസ്ആര്‍ടിസി ബസ് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. അധികൃതര്‍ക്ക് മൗനം. കഴിഞ്ഞ ജൂലൈ 19 ന് പളുകല്‍ മത്തമ്പാല മണലിവിളയില്‍ അപകടത്തിനു ഇടയായ വെള്ളറട ഡിപ്പോയിലെ ആര്‍ടി 841 നമ്പര്‍ ബസ്സിനാണ് അനധികൃതസര്വീസ് നടത്തിയെന്ന് ആരോപിച്ചു തമിഴ്നാട് മോേട്ടാര്വാഹനവകുപ്പ് 50,000 രൂപ പിഴയിട്ടിരിക്കുന്നത്. പളുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട വാഹനം പുറത്തിറക്കാന്‍ ഡിപ്പോ അധികൃതര്‍ എത്തിയപ്പോഴാണ് പിഴയുടെ കാര്യം പുറത്തറിഞ്ഞത്. എന്നാല്‍ പിഴ അടയ്ക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല. ബസിന് വെള്ളറട, കളിയിക്കാവിള റൂട്ടില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ഇല്ലായിരുന്നെന്നും മറ്റൊരു റൂട്ടിലെ പെര്‍മിറ്റ് ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയതെന്നും തമിഴ്നാട് മോട്ടാര്‍വാഹനവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിട്ടത്. സംഭവം കെഎസ്ആര്‍ടിസി എംഡി അടക്കമുള്ളവരെ അറിയിച്ചെങ്കിലും തമിഴ്നാട് അധികൃതര്‍ നിലപാട് മാറ്റിയില്ല. ഇതോടെ ബസ്സ് വിട്ടു നല്‍കാത്തത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലെത്തി. പളുകല്‍ പോലീസ് സ്റ്റേഷന് പരിസരത്ത് സൗകര്യമില്ലാത്തതിനാല്‍ ബസ്സ് കാരക്കോണം രാമവര്‍മന്‍ചിറ തമിഴ്നാട് ചെക്ക്പോസ്റ്റിന് സമീപത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: