ന്യൂദല്‍ഹി: നഗര പ്രദേശങ്ങളിലെ ഭവനരഹിതര്‍ക്കായി ഒരു കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിര്‍മ്മിക്കുമെന്ന് കേന്ദ്ര പാര്‍പ്പിട, നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഭൂമി ഉപയോഗിച്ച് സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍, താഴ്ന്ന വരുമാനക്കാര്‍, ഇടത്തരം വരുമാനക്കാര്‍ എന്നിവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടിന് ഭൂമി നല്കുന്നതിനു പുറമേ, സബ്സിഡി നല്‍കും. അവശേഷിക്കുന്ന തുക ബാങ്കുകളില്‍ നിന്ന് വായ്പയായി ലഭ്യമാക്കും.
രാജ്യത്തെ തൊഴില്‍സേനയുടെ 6.86 ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പണിയെടുക്കുന്നത്. റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം ഉപഭോക്താക്കളെ ശാക്തീകരിക്കും ഈ മേഖലയില്‍ നിയന്ത്രണ സംവിധാനം കൊണ്ടു വരും. റെഗുലേറ്ററി അതോറിറ്റി, അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്നിവ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്കുന്ന നിയമം ഫെഡറലിസത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ്. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: