തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില് ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിനെ കൊലപ്പെടുത്തിയത് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണ ദാസ് ആവശ്യപ്പെട്ടു.
സിപിഎം പാര്‍ട്ടി കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്. ആസൂത്രിതമായ കൊലപാതകം സിപിഎം സേതൃത്വത്തിനും പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കുമറിയാം. രഹസ്യാന്വേശണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനന്ദിന് സംരക്ഷണം നല്‍കാനും തയ്യാറായില്ല.
ആനന്ദിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: