തലശ്ശേരി: ലൗ ജിഹാദിലൂടെ മതം മാറ്റി പെണ്‍കുട്ടിയെ ഐഎസിന് വില്ക്കാന് ശ്രമിച്ച കേസ് 30ലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനിയായിരിക്കെ, പ്രണയം നടിച്ച്, മതംമാറ്റി, ലൈംഗികമായി ചൂഷണം ചെയ്ത് ഐഎസിന് വില്ക്കാന് ശ്രമിച്ചെന്നു കാട്ടി ഇരുപത്തിയഞ്ചുകാരി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് വിചാരണയ്ക്കായി 30ലേക്ക് മാറ്റിവെച്ചത്.
ബെംഗളൂരില്‍ പഠനകാലത്ത് ഹോസ്റ്റലിന് സമീപം താമസക്കാരനായ ന്യൂ മാഹി സ്വദേശി മുഹമ്മദ് റിയാസ് പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയെന്നും, 2015 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയുമാണെന്നാണ് പരാതി.ബംഗ്ളൂരിലുള്ളപ്പോള് നിര്‍ബ്ബന്ധിച്ച് മതം മാറ്റിച്ചു. സക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പാലിക്കണമെന്നും, പര്‍ദ്ദ ധരിക്കണമെന്നും റിയാസ് നിര്‍ബ്ബന്ധിച്ചു. ഐഎസിന് പിന്തുണ നല്കാന് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഗുജറാത്തിലാണ് സ്ഥിര താമസം. പ്രണയകാലത്ത് എടുത്ത നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ഇയാള്‍ സൗദിയിലേക്ക് കൊണ്ടുപോയത്. അവിടെ വച്ച് ലൈംഗിക അടിമയാക്കി.
മുഹമ്മദ് റിയാസിന്റെ മാതാപിതാക്കള്‍ ഇതിന് കൂട്ടുനിന്നു. മതംമാറ്റിയതിന് റിയാസിന്റെ മാതാപിതാക്കള്‍ക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പണവും ,സ്വര്‍ണ്ണവും ലഭിച്ചതായും ഹര്‍ജിയില്‍ പറയുന്നു.നിയമപ്രകാരം വിവാഹിതരാണെന്ന് കാണിക്കാന്‍ രേഖകളില്‍ സാക്ഷികളായി ഒപ്പിട്ടത് പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണൂരിലെ പ്രവര്‍ത്തകരാണ്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും, എന്‍.ഐ.എ.യോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസമായി എന്‍ഐഎ ഉേദ്യാഗസ്ഥര്‍ ന്യൂ മാഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം ആദ്യം ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് പെണ്‍കുട്ടി നാട്ടിലുള്ള മാതാപിതാക്കളെ വിവരമറിയിച്ചത്.ഇതേത്തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് അഹമ്മദബാദിലെത്തിയ യുവതി കേരള ഹൈക്കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുകയായിരുന്നു.മുഹമ്മദ് റിയാസുമായുള്ള വിവാഹബന്ധം റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ്സ് നവംമ്പര്‍ 30ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: