ന്യൂദല്‍ഹി: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിലെ കെജ്രിവാള് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പുറത്ത്. രണ്ട് വര്‍ഷത്തിനിടെ പരിസ്ഥിതി സെസ് ഇനത്തില്‍ സര്‍ക്കാര്‍ 787 കോടി രൂപ പിരിച്ചപ്പോള്‍ ചെലവഴിച്ചത് 93 ലക്ഷം രൂപ മാത്രം. 0.12 ശതമാനം. വിവരാവകാശ രേഖയില്‍ നല്കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മലിനീകരണത്തിന് അയല്‍ സംസ്ഥാനങ്ങളെ കെജ്രിവാള് വിമര്‍ശിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പുറത്തായത്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ കറ്റ കത്തിക്കുന്നതാണ് ദല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്ന് കെജ്രിവാള് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: