ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധ കേസിലെ പ്രതി പേരറിവാളന്റെ മൊഴിയിലെ പ്രധാന വസ്തുതകള്‍ വിട്ടുകളഞ്ഞതായി സമ്മതിച്ച് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് സുപ്രീകോടതിയില്‍ സത്യാവങ്മൂലം നല്കി.
രാജീവ് ഗാന്ധി കൊല്ല പ്പെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്നത്തെ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് വി. ത്യാഗരാജന് പേരറിവാളന്റെ കുറ്റ സമ്മത മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച വരുത്തിയതായി സമ്മതിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 1991 ല്‍ തമിഴ്നാടിലെ ശ്രീപെരുംപുത്തൂരിലെ പൊതു റാലിയില്‍ രാജീവിനെ വധിക്കാന്‍ ബോംബ് നിര്‍മ്മിക്കുന്നതിന് ബാറ്ററി എത്തിച്ച് നല്കിയതായിരുന്നു പേരറി വാളനെതിരെയുള്ള കുറ്റം. വിചാരണ കോടതി പേരറിവാളന് വധശിക്ഷ വിധിച്ചിരുന്നു.
ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്ന്കാട്ടി പേരറിവാളന് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് സുപ്രീകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. ബാറ്ററി എന്താവശ്യത്തിനാണ് വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്ന് പേരറിവാളന് പറഞ്ഞിരുന്നതായി, പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയിരുന്ന സിബിഐ സുപ്രണ്ട് ത്യാഗരാജന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: