വാഷിങ്ടണ്‍: മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നരേന്ദ്ര മോദിയിലും സര്‍ക്കാരിലും ഇന്ത്യന്‍ ജനതയ്ക്ക് വിശ്വാസം കൂടിയെന്ന് പ്യൂ സര്‍വ്വേ. സര്‍ക്കാരിനോടുള്ള ആദ്യകമ്പം കഴിഞ്ഞും ജനപിന്തുണ തുടരുന്നത് അസാധാരണമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു. അമേരിക്കയില്‍ ആസ്ഥാനമുള്ള സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ സ്പ്രിങ് 2017 ഗ്ലോബല്‍ സറ്റിറ്റിയൂഡ് സര്‍വ്വേ ഫലം ബുധനാഴ്ച രാത്രിയാണ് പ്രസിദ്ധമാക്കിയത്.
മോദിയുടെ ഭരണവും രാജ്യത്തിന്റെ ദിശയും സാമ്പത്തിക ഭദ്രതയും തൃപ്തികരമെന്നാണ് ജനാഭിപ്രായം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പത് പേരെന്ന തോതില്‍ മോദിയെ പന്തുണയ്ക്കുന്നു. 2015 ലെ സര്‍വ്വേഫലവും ഇതായിരുന്നു. പത്തില്‍ ഏഴുപേര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് മോദിയാണ്. 2013 -ല്‍ 78 % മോദിയോട് പ്രിയമുള്ളവരായിരുന്നു. 2015 ല്‍ 87% ആയി. 2016 ല്‍ 81 ആയത് 2017 ആയപ്പോള്‍ 88 ആയി.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയുടെ കാര്യത്തില്‍ 2013 57 % ആയിരുന്നു പിന്തുണ. 2014 ല്‍ 64 ഉം 2015 ല്‍ 74 ഉം 2016 ല്‍ 80 ഉം 2017 ല്‍ 83 ഉം ശതമാനമായി.
രാജ്യത്തിന്റെ പോക്കില്‍ 2013-ല്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നത് 29 % ആയിരുന്നു. 2014 ല്‍ 36%, 2015 ല്‍ 56%, 2016 ല്‍ 65% 2017 ല്‍ 70% എന്നിങ്ങനെയാണ് രാജ്യ പുരോഗതിയില്‍ ജനപിന്തുണ, സര്‍വ്വേ വിവരിക്കുന്നു.
മോദിയ്ക്കുള്ള പിന്തുണ ഇന്ത്യയിലെമ്പാടും വര്‍ദ്ധിക്കുന്നു. 2015 ലേക്കാള്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കീര്‍ത്തി കൂടി. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ കുറവുണ്ട്.
മറ്റു നേതാക്കളുമായി നോക്കുമ്പോള്‍ മോദിക്ക് 88 % പേരുടെ പിന്തുണയുള്ളപ്പോള് രാഹുല്‍ ഗാന്ധിക്ക് 58 % പേരുടെ പിന്തുണ. സോണിയാ ഗാന്ധിയ്ക്ക് 57, അരവിന്ദ് കേജ്രിവാളിന് 39 എന്നിങ്ങനെയാണ് കണക്ക്.
ബിജെപിയെ 84 % പേര് പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിനെ 59 %, എഎപിയെ 34 %.
ഇന്ത്യക്കാര്‍ സര്‍ക്കാരിനെയും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും വന്‍തോതില്‍ പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ ഏജന്‍സിയുടെ സര്‍വ്വേ കണ്ടെത്തുന്നു. 85 % പേര് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തില്‍ 79% പേര് തൃപ്തരാണ്.
പുരുഷന്മാരില് മോദിയെ പിന്തുണയ്ക്കുന്നവര്‍ 72 % ഉണ്ട്. സ്ത്രീകള്‍ 66%. 18 നും 29 നും ഇടയ്ക്ക് പ്രായമുള്ളവര്‍ 72% മോദിയില്‍ തൃപ്തരാണ്. 30-49 വയസുകാര്‍ 70 %. അമ്പതിനു മേലുള്ള 62% പേരും മോദിയെ പിന്തുണയ്ക്കുന്നു. നഗരങ്ങളില്‍ 71 ശതമാനവും ഗ്രാമങ്ങളില്‍ 68 ശതമാനവും മോദിക്കൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: