ആലപ്പുഴ: കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടിയെ മന്ത്രിക്കസേരയിലിരുത്താന് ഇടതു ഇടതുപക്ഷത്തിനു യാതൊരു മടിയുമില്ലായിരുന്നു. കിളിരൂര്‍ കേസിലെ വിഐപി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി വരെയായ വിഎസിനും ഇതില്‍ യാതൊരു കുറ്റബോധവും തോന്നിയില്ല.
2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടിലാണ് കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരി പീഡിപ്പിക്കപ്പെട്ടതെന്ന് ശാരിയുടെ അച്ഛന് സുരേന്ദ്രകുമാര്‍ ആവര്‍ത്തിച്ചിരുന്നു. ഇവിടെ വച്ചാണ് പലര്‍ക്കും ശാരിയെ കാഴ്ച വച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും ‘പോയി ശരീരം നന്നാക്കി വരാന്‍’ പറഞ്ഞിരുന്നെന്ന് നേരത്തേ തന്നെ സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ലതാ നായരാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് ശാരിയെ എത്തിച്ചത്.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥ ആര്. ശ്രീലേഖയുടെ നേതൃത്വത്തില്‍ ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടില്‍ അന്വേഷണ സംഘം റെയ്ഡും നടത്തിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്നു ചാണ്ടി. കുവൈറ്റ് കേന്ദ്രമാക്കിയുള്ള വ്യവസായങ്ങളുടെ പേരിലും ചാണ്ടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ ചാണ്ടിയുടെ ആലപ്പുഴയിലേയും ഗള്‍ഫിലെയും റിസോര്‍ട്ടുകളിലെയും ഹോട്ടലുകളിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിരുന്നു.
92.37 കോടി രൂപയുടെ സ്വത്തുവിവരമാണ് 2016ലെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ അദ്ദേഹം കാണിച്ചിരുന്നത്. 1970ല്‍ കെഎസ്യുവിന്റെ കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷനായിരുന്നു എന്നതായിരുന്നു ഏക രാഷ്ട്രീയ പരിചയം. പിന്നീടുള്ള ചാണ്ടിയുടെ വളര്‍ച്ച അമ്പരിപ്പിക്കുന്ന വേഗത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: