മുഹമ്മ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പെരുന്തുരുത്ത് വടക്കേ കരിയിലെ വിളവെടുപ്പിനു പാകമായ നെല്‍കൃഷി നശിച്ചു.
42 ഏക്കറില്‍ 34 ഏക്കറിലാണ് ഉമനെല് കൃഷി ചെയ്തത്. ഇക്കുറി സാമാന്യം നല്ല രീതിയില്‍ നെല്ലു വിളഞ്ഞു. എന്നാല്‍ ശക്തമായ തുലാവര്‍ഷവും കാറ്റും മൂലം ഏകദേശം 15 ഏക്കറിലെ നെല്‍കൃഷി വെള്ളംകയറി നെല്ലു കിളിര്‍ത്തു. 6 ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
സ്വണ്ണം പണയപ്പെടുത്തിയും കൈ വായ്പ വാങ്ങിയുമാണ് പല കര്‍ഷകരും കൃഷിയിറക്കിയത്. സപ്ലൈകോ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കെയാണ് കൃഷി നാശമുണ്ടായത്. പാടത്തെ വെള്ളക്കെട്ടുമൂലം കൊയ്ത്ത് യന്ത്രംപ്രവര്ത്തിക്കാനായില്ല. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചതിനാല്‍ ഏറെ പ്രയാസത്തിലാണ് കര്‍ഷകര്‍. ശേഷിക്കുന്ന നെല്‍കൃഷി കൊയ്തെടുക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: