കോട്ടയം: വൃതശുദ്ധിയുടെയും ഭക്തിയുടെയും നാളുകള്‍ തുടങ്ങുകയായി.ഇന്ന് മുതല്‍ ഭക്തമനസ്സുകളില്‍ ശരണമന്ത്രങ്ങള്‍ മാത്രം. ഇടത്താവളങ്ങളും ക്ഷേത്രങ്ങളും വൃശ്ചികപുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നില്ക്കുന്നതിനാല് വലിയ പ്രാധാന്യമാണ് ജില്ലയ്ക്കുള്ളത്. അതിനാല്‍ ജില്ലയില്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത് എരുമേലിയിലാണ്. ധര്‍മ്മശാസ്്താ ക്ഷേത്രത്തിലും വാവരു പള്ളിയിലും തൊഴുത് വഴിപാടുകള്‍ നടത്തിയ ശേഷമാണ് അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് യാത്ര പുറപ്പെടുന്നത്.മണ്ഡലക്കാലത്തിന് മുമ്പായി അവലോകന യോഗങ്ങള്‍ നടന്നെങ്കിലും ഒന്നും നടപ്പായില്ല. ഏറ്റുമാനൂരില്‍ ആവശ്യത്തിന് ശുചിമുറികള്‍ നിര്‍മ്മിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്്.
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര, കടപ്പാട്ടൂര്‍ ക്ഷേത്രങ്ങളും തീര്‍ത്ഥാടകരുടെ പ്രധാന കേന്ദ്രങ്ങളാണ്. ഇത് കൂടാതെ ശബരിപാതയിലുള്ള എല്ലാ ക്ഷേത്രങ്ങളും തീര്‍ത്ഥാടര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ഭക്തര്‍ക്ക് അന്നദാനം, ചുക്ക് വെള്ളം , വിരി വയ്ക്കാനും വിശ്രമിക്കാനും സൗകര്യം ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്കായി റെയില്‍വേ, കെഎസ്ആര്‍ടിസി എന്നിവയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: