കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയായ കേശവദാസിനെ ഈരാറ്റുപേട്ടയില്‍ ലോഡ്ജില്‍ കൊലപ്പെടുത്തിയ ബംഗ്ലാദേശ് സ്വദേശിയായ അല്‍ മമ്മൂണ് പോലീസ് പിടിയിലായി. കൊലപാതകത്തിനു ശേഷം ബംഗ്ലാദേശിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക്് വിവരം പശ്ചിമ ബംഗാള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതാണ് അറസ്റ്റിന് സഹായകമായത്. പശ്ചിമ ബംഗാളിലെ ഇന്‍ഡ്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഹില്ലി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നള പശ്ചിമ ബംഗാള്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത്. തുടര്‍ന്ന് പാലാഡിവൈഎസ്പി പി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഈരാറ്റുപേട്ട എസ്ഐ സി.ജി. സനില്‍കുമാര്‍,സിപിഓമാരായ വിനോദ്, ബിജു, ജോമി എന്നിവര്‍ പശ്ചിമ ബംഗാളിലെ ബല്ലൂര്ഗഢ് ജില്ലയില്‍ എത്തി മാമ്മൂണിനെ കസ്റ്റഡിയില്‍ എടുത്ത് ഇന്നലെ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതിനും, ഇന്‍ഡ്യയില്‍ അനധികൃതമായി താമസിച്ചതിന് ഫോറിനേഴ്സ് ആക്ട് പ്രകാരവും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: