തിരുവനന്തപുരം: ഏറോനോട്ടിക്കല്‍ ഡവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ യുദ്ധവിമാനം ‘തേജസ്’ ഏകനായി 30 മിനിട്ടോളം പറത്തി ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ആര്.കെ.എസ്. ബദൂരിയ ചരിത്രം സൃഷ്ടിച്ചു. 2016 ജൂണ്‍ 1ന് വായുസേനയ്ക്ക് കൈമാറിയ തേജസ് ഇപ്പോള്‍ 45-ാം സ്ക്വാഡ്രന്റെ ഭാഗമാണ്.
യുദ്ധ വൈമാനികനായ എയര്‍മാര്‍ഷല്‍ ബദൂരിയ തേജസ്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭഘട്ടം മുതല്‍ പങ്കുവഹിക്കുകയും ഇതേ യുദ്ധ വിമാനത്തില്‍ നൂറോളം പരിശീലന പറക്കല്‍ നടത്തുകയും ചെയ്തു. 4000 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയമുള്ള ദക്ഷിണ വ്യോമസേനാ മേധാവി യുദ്ധ വിമാനങ്ങളുടെ പരിശീലന പറക്കലിലും പരിശീലനത്തിലും വിദ്ഗദ്ധനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: