കോട്ടയം: കശ്മീരില്‍ സേനയ്ക്ക് നേരെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ കശ്മീരി യുവാവിന്റെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറി. സ്റ്റേറ്റ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സും സംയുക്തമായി വെളിപ്പെടുത്തല്‍ പരിശോധിക്കും.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. മദ്യലഹരിയില്‍ പറഞ്ഞതാണെന്നാണ് പോലീസിനോടു പറഞ്ഞത്. ഇടയ്ക്കിടെ നാട്ടില്‍ പോകാറുണ്ടെന്നും ജമ്മുവില്‍ പിതാവിന് കടയുണ്ടെന്നും യുവാവ് പോലീസിനോട് വ്യക്തമാക്കി.
കശ്മീരില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിച്ച് ക്രിമനല്‍ പശ്ചാത്തലമുള്ളവര്‍ കശ്മീരില്‍ നിന്ന് എത്തുന്നതായി ഇന്റലിജന്‍സ് നേരത്തേ വിവരം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവാവിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നത്. ചൊവ്വാഴ്ചയാണ് കശ്മീരി യുവാവിനെ കസ്റ്റഡിയിലെടുത്തത്. കവണാറ്റിന്‍കരയിലെ ഡ്രൈവര്‍മാരുമായുള്ള സംഭാഷണത്തിലാണ് സേനയെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയത്.
യുവാവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പത്രസമ്മേളനം നടത്തിയതിന് ഇന്നലെ നാലു തവണ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. നൗഷാദ് എന്ന് പറഞ്ഞ് ഹിന്ദിയിലും മലയാളത്തിലുമാണ് ഭീഷണി ഉയര്‍ത്തിയത്. ഇന്റര്‍നെറ്റ് ഫോണില്‍ നിന്ന് ഭീഷണി സന്ദേശം വന്ന സമയം മരങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരുന്നതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം അവിടെ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: