കുമളി: തേക്കടി അനവച്ചാലില് വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണത്തിനെതിരെ തമിഴ്നാടിന്റെ വാദം ചെന്നൈ ഹരിത ട്രിബ്യൂണല്‍ തള്ളി. നിര്‍ദ്ദിഷ്ട സ്ഥലം തമിഴ്നാടിന്റെ പട്ടയ ഭൂമിയാണെന്ന അവകാശ വാദമാണ് നിഷേധിച്ചത്. ഭൂമി തമിഴ്നാടുമായുള്ള പാട്ടക്കരാറില്‍ ഉള്‍പ്പെട്ടതോ പരിസ്ഥിതിലോല മേഖലയോ, തണ്ണീര്‍തടമോ അല്ലെന്ന കേരളത്തിന്റെ വാദം അംഗീകരിച്ചാണ് വിധി.
ആവശ്യമെങ്കില്‍ തമിഴ്നാടിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. 2014-ല്‍ ഇടുക്കി സ്വദേശികള്‍ നല്കിയ ഹര്‍ജിയില്‍ തമിഴ്നാട് കക്ഷി ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളം വനം വകുപ്പ് പാര്‍ക്കിങ് ഗ്രൗണ്ടുമായി ബന്ധപെട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ നേടാനും തമിഴ്നാടിന് സാധിച്ചു.
മുന്‍പ് തേക്കടി ബോട്ട് ലാന്‍ഡിങ്ങിന് സമീപമായിരുന്ന പാര്‍ക്കിങ്. ഗ്രൗണ്ടിലേക്ക് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ ദിവസവും എത്തിച്ചേരുന്നത് പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ആഖാതമാകുമെന്ന നിരീക്ഷണത്തിലാണ് പാര്‍ക്കിങ് വന്യജീവി സങ്കേതത്തിന് പുറത്തേയ്ക്ക് മാറ്റിയത്. ആറുമാസമായി തേക്കടിക്ക് സമീപം ആനവച്ചാലിലാണ് പാര്‍ക്കിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: