കൊല്‍ക്കത്ത: തുടര്‍ച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര വിജയമെന്ന റെക്കോഡ് ലക്ഷ്യമാക്കി ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ന് ആരംരിക്കും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും.
മഴ മത്സരത്തിന് ഭീഷണിയാക്കേുമെന്ന് സൂചനയുണ്ട്. മഴ മൂലം ഇന്നലെ ഇന്ത്യന്‍ ടീമിന്റെ പരിശീലനം റദ്ദാക്കിയിരുന്നു. അടുത്തിടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഏല്ലാ മത്സരങ്ങളിലും വിജയിച്ച ഇന്ത്യക്ക് തന്നെയാണ് മുന്‍ തൂക്കം. ശ്രീലങ്കയെ വീണ്ടു തകര്‍ന്ന് ഇന്ത്യ റെക്കോഡ് പുസ്തകത്തില്‍ കയറുമെന്നാണ് പ്രതീക്ഷ. ടെസ്റ്റില്‍ ഓസ്ട്രേലിയും ഇംഗ്ലണ്ടും കുറിച്ച് തുടര്‍ച്ചയായ ഒമ്പതുവിജയങ്ങളെന്ന റെക്കോഡിനൊപ്പം ഇന്ത്യ എത്തും.
സ്വന്തം മണ്ണില്‍ ഇന്ത്യയില്‍ നിന്ന് 9-0 ന്റെ നാണംകെട്ടതോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക പിന്നീട് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പമ്പരയില്‍ വിജയവുമായി തിരിച്ചുവന്നു. യഎഇ യില്‍ അരങ്ങേറിയ പരമ്പരയില്‍ 2-0 നാണ് അവര്‍ പാക്കിസ്ഥാനെ തകര്‍ത്തത്. ജനുവരിയിലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയില്‍ നിന്ന് ശക്തമായ പേരാട്ടം തന്നെ പ്രതീക്ഷിക്കാം.
1982 ലാണ് ശ്രീലങ്ക ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചത്. 35 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്ക ഇന്ത്യയില്‍ പതിനാറ് ടെസ്റ്റ് കളിച്ചെങ്കിലും ഒന്നില്‍ പോലും വിജയിക്കാനായില്ല.
ഇതാദ്യമായി ഇന്ത്യയില്‍ കളിക്കുന്ന ദിനേശ് ചണ്ടിമലാണ് പരിചയസമ്പത്തിലാത്ത ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത്. ഏയ്ഞ്ചലോ മാത്യൂസും രംഗന ഹെറാത്തുമാണ് ടീമിലെ പരചയ സമ്പന്നര്‍. 2009 ല്‍ ഇവര്‍ ഇന്ത്യയില്‍ കളിക്കാനെത്തിയിരുന്നു. ഈ രണ്ടു താരങ്ങിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
അടുത്തിടെ നടന്ന പരമ്പരകളിലൊക്കെ മിന്നുവിജയം കൊയ്ത കോഹ് ലിയും കൂട്ടരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈഡന് ഗാര്‍ഡനിലെ പച്ചപ്പ് പേസര്‍ ഭുവനേശ്വര്‍ കുമാറിന് അവസാന ഇലവനില്‍ സ്ഥാനമുറപ്പാക്കും. ഈ മാര്‍ച്ചില്‍ ഓസ്ല്രേിയക്കെതിരെയാണ് ഭൂവനേശ്വര്‍ അവസാനമായി ടെസ്റ്റ കളിച്ചത്.
2016 ല്‍ ഇവിടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ഭുവനേശ്വര്‍ അഞ്ചു വിക്കറ്റ വീഴ്ത്തിയിരുന്നു. ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഭൂവശ്വേറിനൊപ്പം അവസാന ഇലവനിലുണ്ടാകും.
ദുബായില്‍ പാക്കിസ്ഥാനെതിരെ 196 റണ്‍സ് കുറിച്ച ദിമുത്തു കരുണരത്നയാണ് ശ്രീലങ്കയുടെ ഇന്നിങ്ങ്സ് തുറക്കുക.
കുശാല്‍ സില്‍വയെ ഒഴിവാക്കിയ സാഹചര്യത്തില്‍ സമര വിക്രമസിങ്കയ്ക്ക് കരുണരത്നയ്ക്കൊപ്പം ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചേക്കും. ഏയ്ഞ്ചലോ മാത്യൂസാണ് ടീമിലെ ഏറ്റവും സീനിയര്‍താരം. ഇന്ത്യക്കെതിരെ 2015 ല്‍ കൊളംബോയിലാണ് മാത്യൂസ് അവസാനമായി സെഞ്ചുറി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: