രക്തപ്പുഴ കണ്ട് ഉന്മാദിയുടെ ആഹ്ളാദം നുകരുന്ന പി.ജയരാജനെ അല്ലാതെ മറ്റാരെയാണ് കണ്ണൂരില്‍ മഹത്വപ്പെടുത്തുക.!തല്ലാനും കൊല്ലാനും ആളെ പറഞ്ഞു വിടുന്നവന് തന്നെയാണ് എന്നും രാഷ്ട്രീയ മാടമ്പി. കണ്ണൂരില്‍ സിപിഎമ്മിനത് പി.ജയരാജനാണ്.
ലോകം കാണാത്ത കണ്ണൂരിലെ പ്രവര്‍ത്തകര്‍ ജയരാജന് പറയുന്നത് അപ്പടി അനുസരിക്കും. അനുസരിക്കാത്തവന് അറിഞ്ഞിരിക്കും. പാര്‍ട്ടി തന്നെയാണ് ഓപ്പറേഷനു നേതൃത്വംകൊടുക്കുന്ന ജയരാജനെ വളര്‍ത്തിയത്. പിന്നീടങ്ങോട്ട് ജയരാജന് സ്വയംവളര്‍ന്നു.അനുയായിവൃന്ദം വളര്‍ത്തി. അങ്ങനെ കണ്ണൂരിലെ വിഗ്രഹവും ദൈവവുമൊക്കെയായി. പിന്നെ ഡോക്യുമെന്റെറി,ആല്‍ബം,ഗാനമേള…അങ്ങനെ വിവിധയിനം കലാപരിപാടികള്‍.നാളെ ജയരാജന് നായകനായി സിനിമയും പിടിച്ചെന്നു വരും. ആരുണ്ടു ചോദിക്കാന്‍.
അല്ല സഖാവേ ഇതൊക്കെ പഴയ പരിപാടിയല്ലേ. കമ്മ്യൂണിസം ഉണ്ടായകാലം മുതലുള്ളതല്ലേ ഈ മഹത്വമുണ്ടാക്കലും വിഗ്രഹമുണ്ടാക്കലും.എത്രകൊള്ളരുതാത്തവനായാലും കമ്മ്യൂണിസ്റ്റു നേതാവായാല്‍ വിഗ്രഹമാക്കും. കുഴിയാനയുടെ ഗുണമുള്ളവനെ കൊമ്പനാക്കും. അങ്ങനെ നൂറുകണക്കിനു നേതാക്കളുണ്ടല്ലോ മഹത്വവല്ക്കരിക്കപ്പെട്ടവര്. ലെനിനും സ്റ്റാലിനും മാവോയും അന്‍വര്‍ ഹോജയും പോള്‍പോള്‍ട്ടും ഷാവോസും അങ്ങനെ വിഗ്രഹമാക്കപ്പെട്ടവര് തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു രക്ഷകന് വന്നിരിക്കുന്നു. ഇതു കുറച്ചുകൂടി വലിയ വിഗ്രഹമാണ്.ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്.
ദാരിദ്യത്തില്‍നിന്നും ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിന്പിങിനുമാത്രമേ രക്ഷിക്കാനാവൂ എന്നാണ് ചൈനീസ് ഭരണകൂടം പ്രചരിപ്പിക്കുന്നത്. ക്രിസ്തുവിനു പകരം ക്രിസ്ത്യന്‍ വീടുകളില്‍ ഷീ ചിന്‍പിങിനെ പ്രതിഷ്ഠിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നാളെ ചിലപ്പോള്‍ ജയരാജനും കണ്ണൂരില്‍ ക്രിസ്തുവായിക്കൂടെന്നില്ല
ഏകെജി സെന്റര്‍ തിരുവനന്തപുരത്താണെങ്കിലും തീട്ടൂരം അങ്ങോട്ടുപോകുന്നത് കണ്ണൂരില്‍ നിന്നാണല്ലോ. സിപിഎം ഭരിക്കുന്നതും കണ്ണൂര്‍ നേതാക്കളാണ്.
അവരില്‍ തലയെടുപ്പുള്ള ജയരാജന് മഹത്വപ്പെടാന്‍ എന്തുകൊണ്ടും അര്ഹതപ്പെട്ടയാളും!മഹത്വത്തിന്റെ പേരിലാണ് കണ്ണൂരിലിപ്പോള്‍ വിഭാഗിയതയെന്നാണ് പറയുന്നത്. പിന്നെ പിണറായിക്കു പെട്ടെന്നൊരു ഈഗോ പൊട്ടിപ്പുറപ്പെട്ടോയെന്നൊരു സംശയം. തനിക്കുംമേലേ ജയരാജന് എന്നു തോന്നിയതില്‍ നിന്നാണാവോ പുതിയ മഹത്വവല്‍ക്കരണം ഉണ്ടായത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: