കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇതുമൂലം വലിയ ബില്ലുകള്‍ മാറ്റന്‍ ധനവകുപ്പ് പ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ബില്ലുകൾ തിടുക്കപ്പെട്ട് മാറ്റേണ്ടതില്ലെന്നാണ് ട്രഷറി ഡയറക്ടര്‍ നിർദ്ദേശം നല്കി. ഇതിന് പിന്നാലെ ജില്ലാ, താലൂക്ക് ട്രഷറികളിൽ പലയിടത്തും ഇടപാടുകാരുടെ ബഹളമുയർന്നു.
ട്രഷറി നിയന്ത്രണത്തിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍, വായ്പാ തിരിച്ചടവ് ബാധ്യത കൂട്ടിയിട്ടുണ്ട്. പെന്ഷന് കുടിശിക ഇനത്തില്‍ അടുത്ത മാസത്തില്‍ 79 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. ക്ഷേമ പെന്ഷന് ഇനത്തില്‍ ഡിസംബറില്‍ നല്‍കേണ്ടത് 1500 കോടി രൂപയാണ്. ട്രഷറി സോഫ്റ്റ്വെയറിലെ പാസിംഗ് ഓപ്ഷൻ ഒരു ബില്ലും മാറ്റാൻ കഴിയാത്ത നിലയിലാണിപ്പോൾ. സോഫ്ട്വെയർ തകരാറാണെന്ന് പറഞ്ഞു ജീവനക്കാർ തത്കാലത്തേക്ക് മുഖം രക്ഷിക്കുകയാണ്.
കാൽ കോടിക്കു മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടെന്നാണ് നിർദ്ദേശമെങ്കിലും പെൻഷൻ ബില്ലുകളടക്കം മാറുന്നില്ല. പൊതുമരാമത്ത് വകുപ്പ് കരാറുകാരുടെ ബില്ലുകളും മറ്റും പത്താംതീയതിക്ക് ശേഷമാണ് ട്രഷറിയിലെത്താറുള്ളത്. ശമ്പളം, പി. എഫ് ലോൺ, പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയ്ക്കാണ് മാസത്തിന്റെ തുടക്കത്തിൽ പരിഗണന. ഇവയിൽ പാസാക്കാൻ ബാക്കിയുള്ള പലതിനെയും നിയന്ത്രണം ബാധിച്ചിട്ടുണ്ട്.
നാല് ലക്ഷത്തോളം പേരാണ് ക്ഷേമ പെന്‍ഷനും കാത്ത് സംസ്ഥാനത്ത് കഴിയുന്നത്. ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് രേഖകളും അടക്കമുള്ള വിവരങ്ങൾ നൽകാത്തതിനാൽ പെൻഷൻ നിഷേധിക്കപ്പെട്ട രണ്ടേകാൽ ലക്ഷം വയോജനങ്ങൾക്കു പുറമേയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: