ന്യൂദല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കെ കൃഷ്ണദാസിന് തിരിച്ചടി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുകയായിരുന്നു. കേസ് ഡയറിയിലെ സുപ്രധാന ഭാഗങ്ങളുടെ പരിഭാഷയും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിയാണ് കോടതി ഇന്ന് ഹര്‍ജികളില്‍ വാദം കേട്ടത്.
കഴിഞ്ഞ ദിവസം സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍ പോലീസിന് താല്പര്യമില്ലേയെന്നും കോടതി ആരാഞ്ഞു. കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണമെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: