കൊച്ചി: ഇന്നു നടക്കുന്ന ഐഐഇഎഫില് കൃഷി, വ്യവസായം, ടൂറിസം, ഐടി തുടങ്ങി വിവിധ വിഷയങ്ങളും വികസനകാര്യങ്ങളും ചര്‍ച്ചയ്ക്കു വരും. കേരളത്തിലെ നിക്ഷേപ സാധ്യതയും യാഥാര്‍ത്ഥ്യവുമാണ് മറ്റൊരു ശ്രദ്ധേയ വിഷയം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിലാണ് ജന്മഭൂമിയും കെപിഎംജി ഇന്ത്യയും ചേര്‍ന്നു നടത്തുന്ന പരിപാടി.
കാലത്ത് 11 മണിക്കാണ് ഉദ്ഘാടന സമ്മേളനം. ഐടി-ടൂറിസം മേഖലയിലെ നവീകരണത്തെക്കുറിച്ച് ഉദ്ഘാടകന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിവരിക്കും. 11.50 മുതല്‍ കാര്‍ഷിക രംഗത്തെ കാഴ്ചപ്പാട്, ആസൂത്രണം, ഫലം എന്ന വിഷയത്തില്‍ നിതി ആയോഗ് അംഗം പ്രൊഫ. രമേഷ് ചന്ദ് വിവരിക്കും. 12.20 മുതല്‍ നിക്ഷേപ സംസ്ഥാനമെന്ന നിലയില്‍ കേരളം: സാധ്യതകളും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ കെഎംആര്‍എല്‍ മുന്‍ എംഡി: ഏലിയാസ് ജോര്‍ജ്ജ് ഐഎഎസ് സംസാരിക്കും.
ഇന്ത്യയിലെ ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍: പ്രസക്തിയും പങ്കും എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പ്പറേഷന് ഇന്ത്യന്‍ തലവന്‍ വിക്രം ജിത് സിങ് 12.30 മുതല്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്കു ശേഷം 1.30 മുതല്‍, ഇന്ത്യയുടെ വികസനത്തില്‍ റോഡു വികസനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി സംസാരിക്കും.
രണ്ടുമണിമുതല്‍ ജിഡിപിക്ക് അപ്പുറം പുതിയ ഇന്ത്യ എന്ന വിഷയത്തില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷന് റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. അനിര്‍ബാന്‍ ഗാംഗുലി സംസാരിക്കും. നോട്ടു റദ്ദാക്കല്‍ വിഷയത്തില്‍ കേന്ദ്ര ധനവകുപ്പിലെ ഗവേഷണ വിദഗ്ദ്ധന് അഭിഷേക് ആനന്ദ് 2.30 ന് സംസാരിക്കും.
ഡിജിറ്റല്‍ ആന്‍ഡ് കാഷ്ലസ് ഇക്കണോമിയെക്കുറിച്ച് മണപ്പുറം ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ജിഎം: രഞ്ജന്‍ ശ്രീധരന് സംസാരിക്കും. 3.30നാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: