നെയ്യാറ്റിന്‍കര: ധനുവച്ചപുരം പലവകുളങ്ങര മഹാദേവക്ഷേത്രം അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാവിലെ പൂജയ്ക്കെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കൊടിമര പ്രതിഷ്ഠ തകര്‍ക്കുകയും ക്ഷേത്രത്തിലെ പ്രധാന ഉപദേവ ക്ഷേത്രങ്ങളായ ദുര്‍ഗാദേവി ക്ഷേത്രത്തിന്റെ കവാടവും മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രധാനകവാടവും തകര്‍ത്തു. ഈ ക്ഷേത്രത്തിനുനേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണ്. മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നു കൊണ്ടുവന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊടിമര പ്രതിഷ്ഠയാണ് അക്രമികള്‍ തകര്‍ത്തത്. മതവികാരം വ്രണപ്പെടുത്തുന്ന സംഭവമുണ്ടായിട്ടും പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് ഭക്തര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പലവകുളങ്ങരയില് നിന്ന് ഉദിയന്‍കുളങ്ങര വരെ പ്രതിഷേധപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: