പത്തനാപുരം: കുര റെയില്‍വേ സ്റ്റേഷന് ഇഴജന്തുക്കളുടെ താവളമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പ്ലാറ്റ് ഫോം മുഴുവന്‍ കാട് പടര്‍ന്ന് പന്തലിച്ചു. പലപ്പോഴും ഇഴജന്തുക്കളുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. റെയില്‍വേയുടെ പാമ്പു വളര്‍ത്തല്‍ കേന്ദ്രമെന്നാണ് യാത്രക്കാര്‍ കുര സ്റ്റേഷനെ കളിയാക്കി വിളിക്കുന്നത്. കൊല്ലം പുനലൂര്‍ പാതയില്‍ ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് കുര റെയില്‍വേ സ്റ്റേഷന്. നിലവില്‍ കമ്മീഷന് വ്യവസ്ഥയിലുളള ഹാള്‍ട്ടിങ് സ്റ്റേഷനാണിത്. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം ദിവസവും നൂറ് കണക്കിനാളുകളാണ് ഇവിടെ ട്രെയിന്‍ യാത്ര നടത്തുന്നത്.
എന്നാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. 330 മീറ്റര്‍ നീണ്ടു കിടക്കുന്ന പ്ലാറ്റ് ഫോം മുഴുവര്‍ കാടുപടര്‍ന്നു. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന യാത്രക്കാര്‍ ഏറെ സമയം ട്രെയിന്‍ കാത്ത് നില്‍ക്കേണ്ടിവരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കാം എന്നിരിക്കെ ഇതിനും പ്രാദേശിക ഭരണകൂടം തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: