കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യ കാലാവധി നീട്ടി. കേസ് എറണാകുളം സിബിഐ കോടതി ജനുവരി 18ന് വീണ്ടും പരിഗണിക്കും. കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്.
ജയരാജനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ ചുമത്തിയ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചിരുന്നു. യുഎപിഎ പ്രകാരം കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിയിരുന്നു. യുഎപിഎയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വിചാരണയ്ക്കിടെ ഉന്നയിക്കാന്‍ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജയരാജനെക്കൂടാതെ പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടി.എ. മധുസൂദനന്, റിജേഷ്, സുനില്‍കുമാര്‍, ഷജിലേഷ്, മഹേഷ് എന്നിവരെയാണ് രണ്ടാംഘട്ട കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: