തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുക്കാതിരുന്നത് ശത്രുപക്ഷങ്ങള്ക്ക് ആഹ്ലാദിക്കാന്‍ വഴിയൊരുക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജിയുടെ ഖ്യാതി നേടാന്‍ സിപിഐ മുന്നണി മര്യാദ ലംഘിച്ചതായും കോടിയേരി കുറ്റപ്പെടുത്തി.
സോളാര്‍ കേസില്‍ മുഖം വികൃതമായ യുഡിഎഫിന് സിപിഐയുടെ നിലപാട് ആശ്വാസമായി. കൈയടികള്‍ നമുക്കും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ക്കും എന്ന നിലപാട് ശരിയല്ല. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് മന്ത്രിസഭാ യോഗത്തിനു തലേദിവസം സിപിഐയെ അറിയിച്ചിരുന്നു. രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടു. സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ വിവരം പറയുമായിരുന്നു, കോടിയേരി പറഞ്ഞു.
എജിയോടും മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊള്ളാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. അല്‍പ്പസമയം കൂടി സിപിഐക്ക് കാത്തിരിക്കാമായിരുന്നു. അപക്വമായ നടപടിയാണ് കൈക്കൊണ്ടത്. സിപിഐ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ക്യാബിനറ്റ് യോഗം വൈകിപ്പിക്കുമായിരുന്നെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: