അടിമാലി: കൊച്ചി-മധുര ദേശീയപാതയുടെ ഭാഗമായി, മൂന്നാറില്‍ നിന്നും ബോഡിമെട്ട് വരെയുള്ള റോഡിന്റെ
ന്റ നിര്‍മ്മാണ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി ഇന്ന് മൂന്നാറില്‍ നിര്‍വഹിക്കും. മൂന്നാര്‍ പോസ്റ്റോഫീസ് ജങ്ഷനില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പരിപാടി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി മുഖ്യ പ്രഭാഷണം നടത്തും. ഇടുക്കി എംപി ജോയ്സ് ജോര്‍ജ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ത്രിതതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. രാവിലെ 9.15ന് കൊച്ചി നേവല്‍ ബേസ് ആസ്ഥാനത്തെത്തുന്ന മന്ത്രി കൊച്ചിയിലെ വിവിധ പരിപാടികള്‍ക്ക് ശേഷം 2.30ന് പഴയ മൂന്നാറിലെ സ്റ്റേഡിയത്തില്‍ ഇറങ്ങും.
കാര്‍ മാര്‍ഗം മൂന്നാറിലെ ഉദ്ഘാടന വേദിയിലെത്തും. മൂന്ന് മണിക്ക് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. വിശ്രമത്തിന് ശേഷം 4.15ന് തിരിക്കുന്ന മന്ത്രി 4.40 ന് കിഴക്കമ്പലത്തെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മന്ത്രിക്കൊപ്പമുണ്ടാകും.
മന്ത്രിക്ക് ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മറ്റി നിവേദനം നല്‍കും. കൊച്ചി-മധുര ,അടിമാലി വള്ളക്കടവ് ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡായ ഇരുമ്പുപാലത്ത് നിന്നും 200 ഏക്കര്‍ മില്ലുംപടി റോഡ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, വനം വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തടസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്നുമാവശ്യപ്പെട്ടാണ് നിവേദനം നല്‍കുന്നതെന്ന് പ്രസിഡന്റ് വി.എന്‍. സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: