ചങ്ങനാശ്ശേരി: പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരോധനം വന്നിട്ട് ഒരു വര്‍ഷം തികയുന്നു. നിരോധനത്തിന് പുല്ലുവില കല്പിച്ച് നാട് നീളെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ച് പുകപടലം സൃഷ്ടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യോഗം കുറ്റപ്പെടുത്തി. ചെറിയ തോതിലുള്ള മാലിന്യങ്ങള്‍ കത്തിക്കുന്ന വ്യക്തിയില്‍ നിന്ന് 5000 രൂപയും മാലിന്യകൂമ്പാരവും മറ്റ് അവശിഷ്ടങ്ങളും കത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 25000 രൂപാ വരെ പിഴ ഈടാക്കാന്‍ 2016 ലെ ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി നടപടി എടുക്കുവാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നാട്ടിലുടനീളം മാലിന്യങ്ങള്‍ കത്തിച്ചിട്ടും നടപടിയെടുക്കേണ്ടവര്‍ മൗനംപാലിക്കുന്നതിനെതിരെ ഹരിത ട്രൈബ്യൂണലിന് പരാതി നല്കാന് യോഗം തീരുമാനിച്ചു.
ഡോ. റൂബിള്‍രാജ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷനായി. അഡ്വ. വിമല്‍ചന്ദ്രന്‍, അഡ്വ. റോയി തോമസ്, അഡ്വ. തോമസ് ആന്റണി, പി.എസ്.ശശിധരന്, ബിജു മാത്യു, പി.എസ്. റഹിം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: