ശബരിമല: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ക്കും ഏകീകൃത കാലാവധി നിശ്ചയിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേക്കാള്‍ കൂടുതല്‍ അമ്പലങ്ങളുള്ളതാണ് മലബാര്‍ ദേവസ്വം ബോര്‍ഡ്. എന്നാല്‍ സാമ്പത്തിക ശേഷിയില്ല.
മലബാര്‍ ദേവസ്വം നിയമം പരിഷ്കരിച്ചു കഴിയുമ്പോള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡുപാലെ സാമ്പത്തിക ഭദ്രതയുള്ളതായി മലബാര്‍ ദേവസ്വവും മാറും.
മലബാര്‍ ദേവസ്വം ഗുരുവായൂര്‍ ദേവസ്വം, കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കാലാവധി രണ്ടു വര്‍ഷമാക്കി. കൊച്ചിന് ദേവസ്വം ബോര്‍ഡിലും സമീപഭാവിയില്‍ രണ്ടു വര്‍ഷമായി കാലാവധി ചുരുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദം പദ്ധതി അടക്കം 305 കോടി രൂപയുടെ വികസന പദ്ധതികളാണ് ശബരിമലയ്ക്കായി തയാറാക്കിയിട്ടുള്ളത്. രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍മാരായ കെ. രാഘവന്, കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: