ന്യൂദല്‍ഹി: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഇടതു സര്‍ക്കാരിന്റെയും അവരെ അനുകൂലിക്കുന്നവരുടെയും അസഹിഷ്ണുതയും പകപോക്കലും സംബന്ധിച്ച് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് അഖില ഭാരതീയ രാഷ്ട്രീയശൈഷിക്ക് മഹാസംഘ് (എബിആര്‍എസ്എം) ഭാരവാഹികള്‍ പരാതി നല്കി.
ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയുടെ ഭാഗമായി മാനവശേഷി വികസന വകുപ്പ് സ്കൂളുകളില്‍ വിവിധ പരിപാടികള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചെന്നല്ലാതെ യാതൊന്നും ചെയ്തില്ല. വിദ്യാഭ്യാസമന്ത്രിയും ഇടത് സംഘടനകളും ദീനദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കെതിരെ നിലപാടെടുത്തതാണ് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിച്ചില്ല.
വിദ്യാഭാരതിയുടെ പുസ്തകം കുട്ടികള്‍ക്ക് നല്‍കിയതിന് കൊയിലാണ്ടി സ്കൂളിലെ കെ.കെ.മുരളി എന്ന അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. തങ്ങളുടെ ആശയത്തെ അംഗീകരിക്കാത്തവരോട് സര്‍ക്കാര്‍ പക പോക്കുകയാണ്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളിലെ രാഷ്ട്രീയവത്കരണം സംബന്ധിച്ചും പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ എ ബിആര്എസ്എം കേന്ദ്രനേതാക്കളായ ജഗദീശ് പ്രസാദ് സിംഘാള്‍, മഹേന്ദ്ര കപൂര്‍, ശിവാനന്ദ സിന്ദന്കേര, ഹിമ്മത് സിംഹ് ജെയിന്, പി.വെങ്കട്ട റാവു, മോഹന്‍ പുരോഹിത്, മനോജ് സിന്‍ഹ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: