കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ അഴിമതിക്കെതിരെ പോരാടേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഐഎംജി ഡയറക്ടറും ഡിജിപിയുമായ ഡോ. ജേക്കബ്ബ് തോമസ്. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനും പോരാടാനുമുളള ആര്‍ജവം വേണം. നമ്മുടെ രാജ്യത്തെ നിയമം അതിന് അനുശാസിക്കുന്നു. അഴിമതിക്കെതിരെ എഴുതരുതെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എറണാകുളം പ്രസ്ക്ലബ്ബില്‍ തന്റെ പുതിയ പുസ്തകമായ ‘കാര്യവും കാരണവും’ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ വിവാദമാകുകയും സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പുസ്തകത്തിന്റെ പ്രകാശനം.
ലോകത്ത് അഴിമതി കുറഞ്ഞ രാജ്യങ്ങളിലാണ് ജനങ്ങള്‍ക്ക് മികച്ച ജീവിത സാഹചര്യമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ 30 വര്‍ഷമായാലും തകരാത്ത റോഡുകളുണ്ട്. ഇവിടത്തെ സ്ഥിതി അങ്ങനെയാണോ? എല്ലാ പ്രശ്നങ്ങളുടേയും അടിസ്ഥാന കാരണം അഴിമതിയാണ്. ജനങ്ങള്‍ അഴിമതിക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോള്‍ എന്തുകൊണ്ട് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ജേക്കബ് തോമസ് ചോദിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് കാര്യശേഷി കൂടിയതാണോ കുറഞ്ഞതാണോ അതിനു കാരണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ജേക്കബ്ബ് തോമസ് പറഞ്ഞു.സിനിമാ സംവിധായകന് സത്യന് അന്തിക്കാട്, നടന് ശ്രീനിവാസന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ‘
വളരെയധികം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും സമാധാനമായി ജീവിക്കുന്നയാളാണ് ജേക്കബ്ബ് തോമസെന്ന് സത്യന് അന്തിക്കാട് പറഞ്ഞു. സത്യം പറയുന്നതു കൊണ്ടാണത്.
ചരിത്രം സൃഷ്ടിക്കുന്നവരുടെ ഒപ്പമാണ് ജേക്കബ്ബ് തോമസിന്റെ സ്ഥാനമെന്ന് ശ്രീനിവാസന് അഭിപ്രായപ്പെട്ടു. ഡിസി ബുക്സ് എംഡി രവി ഡീസിയും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: