കൊച്ചി: പതിനഞ്ച് പ്രധാന ട്രെയിനുകള്‍ വൈകിയോടുന്നത് യാത്രക്കാരെ വന്‍ ദുരിതത്തിലാക്കി. മിക്ക ട്രെയിനുകളും മൂന്നര മണിക്കൂര്‍ വരെയാണു വൈകിയോടുന്നത്.
കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് ഉള്‍പ്പെടെ തിരുവനന്തപുരത്തുനിന്നുള്ള അഞ്ചു ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറിന്റെ സമയം മാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് യാത്രക്കാര്‍ പറയുന്നുണ്ടെങ്കിലും റെയില്‍വേയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുന്നില്ല.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് ഇന്നലെ രാവിലെ 6.45നാണു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. രാവിലെ 10.10ന് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ എത്തിയതു ഉച്ചയ്ക്ക് രണ്ടു മണിക്ക്. തിരിച്ചുള്ള യാത്രയില്‍ രാത്രി ഒമ്പതു മണിയോടെയാണ് ട്രെയിന്‍ എറണാകുളത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: