കൊല്ലം: കൊല്ലം ജില്ലാ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്നില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ നിന്നും ഗൗരി നേഹയെന്ന കുട്ടി വീണ് മരിച്ച കേസിലെ പ്രതികളായ അദ്ധ്യാപികമാരുടെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
മാദ്ധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഘം ക്യാമറകള്‍ അടിച്ച് തകര്‍ക്കാനും ശ്രമിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ച അദ്ധ്യാപികമാര്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് സംഘത്തിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. അതേസമയം, കോടതിയില്‍ ഹാജരായ അദ്ധ്യാപികമാര്‍ ജാമ്യമെടുത്തു.
സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച കേസില്‍ അദ്ധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നേവിസ് എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 20ന് സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ ഗൗരി 23നാണ് മരിച്ചത്. അദ്ധ്യാപികമാരുടെ ശകാരത്തില്‍ മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്നാണ് കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: