തിരുവനന്തപുരം: കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ചു വരുന്ന നടപടികളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 21ന് നടത്തുന്ന ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവര്‍ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്താനാണ് ജനകീയ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. കൈയേറ്റ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന പള്ളിവാസല്‍, മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പാക്കുക, നിര്‍മ്മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: