ന്യൂദല്‍ഹി: രാജ്യത്തെ 1,30,000 സ്ഥാപനങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി. കേന്ദ്രം 224,000 സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. ഇവയില്‍ ഉള്‍പ്പെടുന്നതാണ് പാനില്ലാത്ത സ്ഥാപനങ്ങളും. കോടികളുടെ ഇടപാട് നടത്തിയ സ്ഥാപനങ്ങളാണ് ഇവയെല്ലാം.
അരലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് വേണമെന്നിരിക്കെ പാന്‍ കാര്‍ഡില്ലാതെ എങ്ങനെ ഇടപാടുകള്‍ നടത്തിയെന്നത് ദുരൂഹമാണ്.
ഈ സ്ഥാപനങ്ങള്‍ നികുതി അടച്ചിട്ടുമില്ല. ഇവയെ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: