ന്യൂദല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരും ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഹര്‍ജി നല്‍കിയിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്നത്. ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യമോ എന്നതു സംബന്ധിച്ച് വിശദമായ വാദം ചൊവ്വാഴ്ച കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണമാണ് ഫലപ്രദമെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ സിബിഐ അന്വേഷണമാണ് കാര്യക്ഷമം എന്ന് വ്യക്തമാക്കുന്ന മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ അടക്കമുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ ജിഷ്ണു പ്രണോയുടെ അമ്മ മഹിജയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: