കോട്ടയം: ചെറുകിട, ഇടത്തരം നഗരങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച അമൃത് പദ്ധതിയില്‍ കോട്ടയത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറി. ഒരു ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. കുമാരനല്ലൂര്‍, നാട്ടകം പഞ്ചായത്തുകള്‍ നഗരത്തിന്റെ ഭാഗമായതോടെ കോട്ടയം നഗരസഭയില്‍ ജനസംഖ്യ ഒന്നര ലക്ഷത്തിന് മുകളിലാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയതായി 500 നഗരങ്ങളെ കൂടി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം പദ്ധതിയില്‍ ഇടം പിടിച്ചേക്കും. കോട്ടയത്തെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തന്നത് സംബന്ധിച്ച് കൗണ്‍സിലിന്റെ പ്രമേയം സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് നഗരസഭാ നേതൃത്വം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയര്്ത്തുകയാണ് അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ് ഫോര്മേഷന് (അമൃത്) പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 2015-ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ കോട്ടയത്തെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ലക്ഷത്തില്‍ താഴെ നഗരവാസികള്‍ മാത്രമുള്ളതിനാല്‍ പദ്ധതിയില്‍ നിന്ന് പുറത്തായി. സംസ്ഥാനത്ത് നിലവില്‍ ക്ഷേത്ര നഗരമായ ഗുരുവായൂര്‍ ഉള്‍പ്പെടെ ഒന്‍പത് നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
അതേസമയം കേരളത്തിന് അനുവദിച്ച തുക ചെലവഴിക്കാത്തത് പുതിയതായി നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വിലങ്ങ് തടിയാവുകയാണ്. പദ്ധതിയുടെ അദ്യഘട്ടത്തില്‍ അനുവദിച്ച 215 കോടിയില്‍ ആറ് കോടി മാത്രമാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തില്‍ പുതിയതായി പദ്ധതിയില്‍ ഉള്പ്പെടുത്തുണമെങ്കില് ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ ആവശ്യമാണെന്ന് പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ കെഎസ്യുഡിപി അധികൃതര്‍ പറഞ്ഞു.
അമൃതില്‍ പദ്ധതികളുടെ 50 ശതമാനം തുക കേന്ദ്രവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം തദ്ദേശ സ്ഥാപനവുമാണ് വഹിക്കുന്നത്. ജലവിതരണം, നഗര ഗതാഗതം മെച്ചപ്പെടുത്തല്‍, ഓടകളുടെയും പൂന്തോട്ടങ്ങളുടെയും നിര്‍മ്മാണം, മലിനജല സംസ്കരണം തുടങ്ങിയ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: