കോട്ടയം: കണ്ണൂര്‍ ജില്ല തീവ്രവാദികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണായിമാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. ഡിസംബര്‍ ഒന്ന് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്ന മഹാറാലി, പൊതുസമ്മേളനം എന്നിവയുടെ ജില്ലാ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്ന് മതതീവ്രവാദികള്‍ ഉടലെടുക്കുന്നത് കേരളജനത ആശങ്കയോടെയാണ് കാണുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതു മുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ അവസാനത്തെ ഇരയാണ് തൃശൂരില്‍ മരണമടഞ്ഞ ആനന്ദ് എന്ന് അദ്ദേഹം പറഞ്ഞു.
‘ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ യുവജനപ്രക്ഷോഭം’ എന്നതാണ് ഈ വര്‍ഷത്തെ മഹാറാലിയുടെ മുദ്രാവാക്യം. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ചെയര്‍മാനായും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് ജനറല്‍ കണ്‍വീനറുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മഹാറാലിയുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലും മണ്ഡലങ്ങളിലും നടത്താന്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി തീരുമാനിച്ചു. 1000 യുവതീയുവാക്കള്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം കൈമാറല്‍, രക്തദാനക്യാമ്പ്, കോട്ടയം ജില്ലയില്‍ മരിച്ച വീരബലിദാനികളുടെ സ്മരണകള്‍ ഉണര്‍ത്തി സ്മൃതിയാത്ര എന്നിവ വിവിധ ദിവസങ്ങളില്‍ നടത്തപ്പെടും.
യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷനായി. ബിജെപി നേതാക്കളായ അഡ്വ. നാരായണന് നമ്പൂതിരി, ലിജിന്‍ ലാല്‍, പ്രൊഫ. ബി. വിജയകുമാര്‍, അഡ്വ. നോബിള്‍ മാത്യു, എന്‍.കെ. ശശികുമാര്‍, കെ.പി. ഭുവനേശ്, റീബ വര്‍ക്കി, വിനോദിനി വിജയകുമാര്‍, സോമന് തച്ചേട്ട്, യുവമോര്‍ച്ച നേതാക്കളായ വിനയകുമാര്‍, ലാല്‍കൃഷ്ണ, സോബിന്‍ ലാല്‍, വിഷ്ണു പ്രസാദ്, ശരത്ത് എസ്, രമ്യാകൃഷ്ണന്‍, രതീഷ്, സന്ദീപ്, അശോക് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: