ഇടുക്കി: എക്സൈസ് സംഘം സംയുക്തമായി നടത്തിയ പരിശോധനയില്‍ കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് 102 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയിലായി. ഇടമലക്കുടിയ്ക്ക് സമീപം ഉള്‍വനത്തില്‍ നിന്നാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും അറസ്റ്റിലായത്.
കഞ്ചാവ് വനത്തിനുള്ളില്‍ സൂക്ഷിച്ച് തലച്ചുമടായി കേരളത്തിലേയ്ക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. എറണാകുളം എക്സൈസ് ജോയിന്റ് കമ്മീഷണര്‍ പി.കെ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസമായി മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുക്കുന്നത്.
മൂന്നാര്‍ സര്‍ക്കിള്‍, ഇടുക്കി സപെഷ്യല്‍ സ്ക്വാഡ്, മറയൂര്‍, ദേവികുളം റേഞ്ച് പാര്‍ട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാത്രി വൈകിയതിനാല്‍ എക്സൈസ് സംഘം ദേവികുളത്തിന് തിരിച്ചതായാണ് വിവരം. ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടുന്ന ഏറ്റവും വലിയ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: