കൊച്ചി: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വുണ്ടാക്കിയെന്ന് കേന്ദ്രധനകാര്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഭിഷേക് ആനന്ദ്. ഇന്‍ക്ലൂസീവ് ഇന്ത്യ ഇക്കോണമിക്സ് ഫോറം 2017 ല്‍ നോട്ട് നിരോധനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടില്ല. നിയമവിരുദ്ധമായിട്ടുള്ള പണമിടപാടും കള്ളപ്പണവും നിയന്ത്രിക്കാനായി. 98 ശതമാനം ജനങ്ങളേയും ബാങ്ക് ഇടപാടുകളുമായി ബന്ധിപ്പിക്കാനായതും അവര്‍ ബാങ്ക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയതും എടുത്തുപറയേണ്ട നേട്ടങ്ങളില്‍ ഒന്നാണ്. ബാങ്ക് വായ്പാ നിരക്കുകൾ വരും നാളുകളിൽ കാര്യമായ തോതിൽ കുറയാം. നോട്ട് അസാധുവാക്കലിന്റെ നേട്ടം സാധാരണക്കാരുടെ ജീവിതത്തിലും അതിലൂടെ രാജ്യവികസന പ്രവർത്തനത്തിലും അങ്ങനെ പ്രതിഫലിക്കുമെന്നും അഭിഷേക് പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ ഗ്രാമീണ മേഖലയിൽ തൊഴിൽ 26 ശതമാനം വർധിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ അഞ്ചു ലക്ഷം അധിക നികുതി ദായകർ ഉണ്ടാകാം. എല്ലാ മേഖലയിലും ഡിജിറ്റലൈസേഷന് നടപ്പിലാക്കാനായി. ജിഡിപിയില്‍ വ്യത്യാസം കണ്ടുതുടങ്ങിയിട്ടുണ്ട്. വ്യാപാരമേഖലയ്ക്കും അനുകൂലമായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: