ഫുഴോവു (ചൈന) : ഇന്ത്യയുടെ ലോക രണ്ടാം നമ്പറായ പി വി സിന്ധു ചൈ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ചൈനയുടെ പത്തൊന്‍പതുകാരിയായ ഗാവോ ഫാങ്ങ്ജി ഏകപക്ഷീമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധുവിനെ അട്ടിമറിച്ചു. മുപ്പത്തിയെട്ട് മിനിറ്റ് നീണ്ട് മത്സരത്തില്‍ 11-21,10-21 എന്ന സ്കോറിനാണ് സിന്ധു തോറ്റത്.
സിന്ധുവിന്റെ തോല്‍വിയോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. സൈന നെവാളും എച്ച്. എസ് പ്രണോയിയും പ്രീ- ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അടുത്തയാഴ്ച ആരംഭിക്കുന്ന ഹോങ്കോങ്ങ് ഓപ്പണില്‍ സിന്ധു മത്സരിക്കും. കഴിഞ്ഞ തവണ ഹോങ്കോങ്ങ് ഓപ്പണില്‍ സിന്ധു ഫൈനലിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: