തിരുവനന്തപുരം: പ്രാഥമിക, ജില്ലാ, സംസ്ഥാനസഹകരണ സംഘങ്ങള്‍ ഇല്ലാതായാല്‍ കര്‍ഷകര്‍, ചെറുകിടസംരംഭകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്ന് സഹകാര്‍ ഭാരതി മുന്‍ ദേശീയ അധ്യക്ഷന്‍ സതീഷ് മറാട്ടെ. ദേശീയ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കേരളാ ബാങ്ക് ആശാസ്യമോ ?’ എന്ന ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണസംഘങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ ഇത് ലാഭകരമാണ്. അതു കൊണ്ടുതന്നെ ആര്‍ബിഐ, നബാര്‍ഡ് സ്ഥാപനങ്ങളോട് ഈ വിഷയത്തില്‍ ഇടപെടണമെന്ന് സഹകാര്‍ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയലക്ഷ്യത്തോടെയാണ് സഹകരണസംഘങ്ങളെ കേരളാ ബാങ്കാക്കി മാറ്റുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന് ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിയമാനുസൃതം നേടേണ്ട അനുമതിയും അനുവാദവും നേടാതെ മുന്നോട്ടു പോകുന്ന കേരളാബാങ്കിന് അവസാനം അനുമതി ലഭിക്കാതാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ പഴിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഭാഗിക നിയന്ത്രണമുള്ള സഹകരണ സംഘങ്ങളുടെ നടത്തിപ്പ് പൂര്‍ണമായി കൈയടക്കാനുള്ള ശ്രമമാണ് കേരളാ ബാങ്കിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു.
ആള്‍കേരളാ ജില്ലാ കോര്‍പ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി സി.കെ. അബ്ദുള്‍ റഹ്മാന്, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി കെ. കരുണാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: