ആലപ്പുഴ: സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക അടിയന്തരാവസ്ഥ സംജാതമായിരിക്കുകയാണെന്നും ട്രഷറിയില്‍ പണവും സാധാരണക്കാരുടെ റേഷന്‍ സംവിധാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി എ. പ്രകാശ് പറഞ്ഞു.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയും ഭരണ പരാജയവും മറച്ചു വയ്ക്കാനാണ് അക്രമങ്ങള്‍ നടത്തുന്നത്. വിവരങ്ങള്‍ സമൂഹം അറിയാതിരിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ട്. ഫാസിസത്തിനെതിരെ സാംസ്കാരിക നായകരും സാമൂഹ്യ പ്രവര്‍ത്തകരും മാദ്ധ്യമങ്ങളും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ബാബുപിള്ള അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, കെ. കരുണാകരന്, കെ. മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: