പാനൂര്‍: കൊലവിളിയുമായി സിപിഎം നേതാക്കള്‍. സംഘര്‍ഷം നടന്ന പാലക്കൂല്‍ രാമന്റെപീടികയില് സിപിഎം പാനൂര്‍ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ജില്ലാകമ്മറ്റിയംഗം പി.ഹരീന്ദ്രന്‍ കൊലവിളി പ്രസംഗം നടത്തിയത്.
പഴയകാല അനുഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങളെക്കൊണ്ട് നിര്‍ബന്ധിക്കരുതെന്നും ഈസ്റ്റ്എലാങ്കോട് എന്ന ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് ഞങ്ങള്‍ ഒരു ദിവസം വരുമെന്നും അന്ന് ആര്‍എസ്എസിനെ ഒരു പാഠം പഠിപ്പിക്കുമെന്നും പി.ഹരീന്ദ്രന്‍ ആക്രോശിച്ചു. പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ മേഖലകളിലെ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന സിപിഎം നേതൃത്വം ഭീഷണിയുമായി രംഗത്തിറങ്ങിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനല്‍ സംഘങ്ങളെ പങ്കെടുപ്പിച്ച് നടന്ന പ്രകടനത്തിലും പ്രകോപനപരമായ മുദ്രാവാക്യം വിളികളുയര്‍ന്നിരുന്നു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് രാമന്റെപീടിക കേന്ദ്രീകരിച്ച് മാത്രമാണ് എന്നും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. രാമന്റെപീടികയില് സമാധാനപരമായ ലോക്കല്‍ സമ്മേളനം നടന്നത് ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടു കൂടിയായിരുന്നു. എന്നാല്‍ അതിനുശേഷം കെടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ബോര്‍ഡുകള്‍ സിപിഎം സംഘം നശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സിപിഎം സംഘര്‍ഷത്തില്‍ വീടുകളും വാഹനങ്ങളും തകര്‍ന്നവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.ബിജെപി ജില്ലാസെക്രട്ടറി വിപി.സുരേന്ദ്രന് മാസ്റ്റര്‍, സി.കെ.കുഞ്ഞിക്കണ്ണന്, വി.പി.ബാലന് മാസ്റ്റര്‍, സി.പി.സംഗീത, ലസിത പാലക്കല്‍, കെ.കെ.ധനഞ്ജയന്, എ.സിബിന്, ഓട്ടാണി പത്മനാഭന്, ജയദേവന് മൊകേരി തുടങ്ങിയവര്‍ നേതാക്കളാണ് ഇന്നലെ പാലക്കൂലിലെ സംഘര്ഷമേഖലയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: