കോഴിക്കോട്: ത്സാന്‍സി റാണിയുടെയും ഉണ്ണിയാര്‍ച്ചയുടെയും പിന്മുറക്കാരാണ് തങ്ങളെന്ന വസ്തുത ഭാരതത്തിലെ സ്ത്രീകള്‍ മറക്കരുതെന്ന് പത്മശ്രീ ജേതാവ് മീനാക്ഷി അമ്മ ഗുരുക്കള്‍ അഭിപ്രായപ്പെട്ടു. സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനമുള്ളവരായി സ്ത്രീകള്‍ മാറണമെന്നും അവര്‍ പറഞ്ഞു.
പൂര്‍വ്വസൈനിക സേവാ പരിഷത്തിന്റെ വനിതാ വിഭാഗമായ സൈന്യമാതൃശക്തിയുടെ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ അവരുടെ ശക്തി തിരിച്ചറിയണം. സ്വയം രക്ഷയ്ക്ക് സ്ത്രീകള്‍ കളരി പഠിക്കണമെന്നാണ് അഭിപ്രായം. ചെറുപ്പത്തില്‍ത്തന്നെ പെണ്‍കുട്ടികളെ കളരി പരിശീലിപ്പിക്കണം. ഇവിടെയുള്ളവരെക്കാള്ക്കൂടുതല് താത്പര്യത്തിലും ഉത്സാഹത്തിലുമാണ് വിദേശത്തു നിന്നെത്തുന്നവര്‍ കളരി പഠിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെറുവറ്റയില്‍ നടന്ന സമ്മേളനത്തില്‍ സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് അനിത അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. തപസ്യ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പ്രബോധ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പൂര്‍വ്വസൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ലെഫ്. കേണല്‍ കെ. രാമദാസ്, വൈസ് പ്രസിഡന്റ് വേലായുധന് കളരിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള, സൈന്യമാതൃശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകല സതീഷ്, ടി. സുബ്രഹ്മണ്യന്, സി. ഗംഗാധരന്, ലത ബാബുരാജ്, ശിവറാണി സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ പൂര്‍വ്വസൈനിക സേവാ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: