ചെന്നൈ: അഞ്ചു ഗോളുകള്‍ പിറന്ന ആവേശഭരിതമായ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ മുക്കി ഗോവ എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം പതിപ്പില്‍ ആദ്യ വിജയം ആഘോഷിച്ചു. ഇഞ്ചോടിച്ചുപോരാട്ടം കണ്ട് മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോവ എഫ്സി വിജയം പിടിച്ചെടുത്തത്.
തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഗോവ ആദ്യ പകുതിയില്‍ തന്നെ മുന്ന് ഗോളും നേടി. ഫെറാന്‍ കോറോമിനാസ്, മാനുവല്‍ ലാന്‍സറോട്ട്, മന്ദര്‍ റാവു ദേശായി എന്നിവരാണ് ഗോവയ്ക്കായി ഗോള്‍ വല കുലുക്കിയത്. ആദ്യ പകുതിയില്‍ ഗോവ 3-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ചെന്നൈ എഫ്സി രണ്ട് ഗോള്‍ മടക്കി. ഏഴുപതാം മിനിറ്റില്‍ ഇനിഗോ സപറ്റേറിയയും 84-ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയുമാണ് സ്കോര്‍ ചെയ്തത്.ഗോവന്‍ ഗോളി കട്ടിമണിയുടെ പിഴവാണ് ചെന്നൈയ്ക്ക് ഗോള്‍ നേടാന്‍ അവസരമൊരുക്കിയത്.
ചെന്നൈ രണ്ട് ഗോള്‍ മടക്കിയതോടെ അവസാന പത്ത് മിനിറ്റില്‍ ഗോവ ഉശിരന്‍ കളിയാണ് പുറത്തെടുത്തത്. ശക്തമായി ചെറുത്ത് നിന്ന് അവര്‍ വിജയം പിടിച്ചെടുത്ത് മൂന്ന് പോയിന്റ് സ്വന്താമക്കി. തുടക്കത്തില്‍ ചെന്നൈയുടെ മുന്നേറ്റമായിരുന്നു. ഒന്നിലേറെ ഒന്നാന്തരം നീക്കങ്ങള്‍ അവര്‍ നടത്തി. പക്ഷെ ഗോവന്‍ പ്രതിരോധനിര അവരുടെ നീക്കങ്ങള്‍ തടഞ്ഞു.മത്സരം പുരേഗമിച്ചതോടെ കളിയുടെ നിയന്ത്രണം ഗോവ ഏറ്റെടുത്തു. തുടരെ തുടരെ ചെന്നൈ ഗോള്‍ മുഖത്തേയ്ക്ക് ഇരച്ചകയറിയ അവര്‍ 25-ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനാസിന്റെ ഗോളില്‍ മുന്നിലെത്തി. നാലു മിനിറ്റിനുളളില്‍ രണ്ടാം ഗോളും പിറന്നു. ലാന്സറോട്ടാണ് ഇത്തവന ലക്ഷ്യം കണ്ടത്.ആദ്യ പകുതിയവസാനിക്കും മുമ്പ് ദേശായി മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയില്‍ ചെന്നൈ തിരിച്ചുവന്നു. പൊരുതി മുന്നേറിയ അവര്‍ രണ്ട് ഗോളും മടക്കി. ജെറിയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്കാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഇനിഗോയെടുത്ത ഫ്രീകിക്ക് നേരെ ഗോവന്‍ ഗോളി കട്ടിമണിയുടെ കൈകളിലേക്കായരിന്നു. ഗോളിയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയ പന്ത് വലയില്‍ കയറി. അവസാന നിമിഷങ്ങളില്‍ കട്ടിമണി ബോക്സിനകത്ത് വച്ച് ചെന്നൈ താരത്തെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി വിധി്ച്ചു. റാഫേല്‍ അഗസ്റ്റോയെടുത്ത സ്പോട്ട് കിക്ക് വലയില്‍ കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: