പൊന്‍കുന്നം: ഇടത്താവളമായ ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടകരുടെ തിരക്കേറി. ശങ്കരനാരായണമൂര്‍ത്തി ഭാവത്തില്‍ പ്രതിഷ്ഠയുള്ള ചിറക്കടവ് മഹാദേവക്ഷേത്രത്തിലേക്ക് ദിവസവും നിരവധി അയ്യപ്പന്മാരാണെത്തുന്നത്. ശബരിമല തന്ത്രിമാരായ താഴ്മണ്‍ മഠത്തിന് താന്ത്രികാവകാശമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ മണികണ്ഠ സ്വാമിയുടെ പിതൃസ്ഥാന ഭാവത്തിലുള്ളതാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മഹാദേവ സേവാസംഘവും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും അന്നദാനമുണ്ടാകും. കിഴക്കേനടയിലെ രണ്ടു നിലകളുള്ള ഓഡിറ്റോറിയം പൂര്‍ണ്ണമായും ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിട്ടു നല്‍കിയിരിക്കുകയാണ്. വിരിവെക്കാന്‍ ഈ ഓഡിറ്റോറിയം കൂടാതെ പടിഞ്ഞാറേ നടയില്‍ പുതുതായി നിര്‍മ്മിച്ച കലാമണ്ഡപ പന്തലുമുണ്ട്. സബ്ഗ്രൂപ്പ് ഓഫീസര്‍ ആര്.പ്രകാശ്, സേവാസംഘം പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് നായര്‍, സെക്രട്ടറി പി.എന്‍.ശ്രീധരന് പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: