ഹരാരെ: സിംബാബ്വേ പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്തമാക്കി.
നേരത്തെ സിംബാബ്വേയിലെ ഭരണ കക്ഷിയായ സാനു പി.എഫ് മുഗാബെയെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. പ്രസിഡന്റ് പദവി 24 മണിക്കൂറിനകം ഒഴിയണമെന്നും അല്ലെങ്കില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മുഗാബെ രംഗത്തെത്തിയത്.
കഴിഞ്ഞയാഴ്ച മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. മുഗാബെയുടെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച സിംബാബ്വേയില് കൂറ്റന്‍ റാലി നടന്നിരുന്നു. മുഗാബെയില്‍ സമ്മര്‍ദം ചെലുത്തി രാജിവെപ്പിക്കാനായിരുന്നു സൈന്യത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: